Lakshmanapuram | Chapter – 1

ഭാഗം - 1

 വിദേശ ശക്തികൾ ഇന്ത്യയിലേക്ക് വരുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ്ഇന്നത്തെ കേരളത്തിന്റെയും കർണാടകയുടെയും വടക്ക്‌ ഭാഗത്തായിട്ട് ലക്ഷ്മണപുരം എന്ന ഒരു രാജ്യമുണ്ടായിരുന്നു.

ധാരാളം നദികളും, കൃഷികളും തുടങ്ങി എന്തുകൊണ്ടും പ്രകൃതിരമണീയവും സമൃദ്ധി നിറഞ്ഞതുമായ ഒരു രാജ്യം. അവിടുത്തെ രാജാവാണ് ഹരീന്ദ്രരാജ്ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഹരീന്ദ്രന്റെ ഭരണം കാരണം ആ രാജ്യത്തിൽ പട്ടിണിയോ ക്ഷാമവോ ഒന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങൾ വളരെ സന്തുഷ്ട്ടരായിരുന്നു. ആ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപോലെയാണ് കണ്ടിരുന്നുന്നത്. രാജസദസിലെ മന്ത്രിയായ ചന്ദ്രദേവ് ആണ് രാജാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ചന്ദ്രദേവ് തന്റെ ജീവനേക്കാളും തന്റെ രാജാവിനെയും രാജ്യത്തെയും സ്നേഹിച്ചു.

അന്നത്തെ കാലത്ത് ലക്ഷ്മണപുരത്തായിരുന്നു ഏറ്റവും വലിയ ഖനികൾ ഉണ്ടായിരുന്നത്. അയൽരാജ്യത്തേക്കും മറ്റും അവിടെനിന്നു സ്വർണവും വജ്രവുമൊക്കെ കയറ്റുമതി ചെയ്യുമായിരുന്നു. അതുകൊണ്ട് അയൽരാജ്യങ്ങളെല്ലാം ലക്ഷ്മണപുരവുമായിട്ട് നല്ല സൗഹൃദം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശത്രുക്കൾ കുറവായതിനാൽ ലക്ഷ്മണപുരത്ത് സൈന്യവും കുറവായിരുന്നു.

  

ലക്ഷ്മണപുരത്തിന്റെ അയൽരാജ്യമായ വിജയദേവപുരം എന്ന രാജ്യത്തെ രാജാവായിരുന്നു ഹരീന്ദ്രന്റെ ഏറ്റവും അടുത്ത മറ്റൊരു സുഹൃത്ത്. ആദിത്യനാഥ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലക്ഷ്മണപുരത്തിനു എന്താവിശ്യമുണ്ടെങ്കിലും കൂടെ നിൽക്കുന്നത് വിജയദേവപുരമാണ്.

വിജയദേവപുരവും ഒരു സമ്പന്നമായ രാജ്യമാണ്‌. അവിടുത്തെ സേനയെ നയിക്കുന്നത് ആയോദ്ധനകലകളിൽ വളരെ പ്രകൽഭനായസേതുറാം എന്ന പടത്തലവനാണ്.

ലക്ഷ്മണപുരത്തെ സൈന്യത്തിനൊപ്പം വിജയദേവപുരത്തെ സൈന്യവും കൂടി പിന്തുണ നൽകുമായിരുന്നുഇരു രാജ്യങ്ങളും തമ്മിൽ അത്രയ്ക്ക് നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.

 

പക്ഷേ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ഒരു വലിയ വനമുണ്ട് ഒരു ഘോരവനം. ആ വനം കടന്നു വേണം വിജയപുരത്ത് എത്താൻ. ക്രൂര മൃഗങ്ങളും പല തരത്തിലുള്ള വിഷ ചെടികളും തുടങ്ങി പല അപകടങ്ങളും നിറഞ്ഞതായിരുന്നു ആ വനം. ആ വനത്തിൽ തന്നെ ആദിവാസികളുടെ ഒരു ചെറിയ ഗ്രാമവും ഋഷിമാരുടെ സത്രങ്ങളുമുണ്ട് . അവിടുത്തെ പേടിസ്വപ്നമാണ് കാട്ടുകള്ളൻ കരൺചന്ദ്. കാട്ടുകള്ളൻ ആയിരുന്നെങ്കിലും കൊടുംഭീകരനായിരുന്നു അയാൾ. വിജയദേവപുരത്തെസൈനികർ പല വഴികളും നോക്കിയിട്ടും ഇതുവരെ കരൺചന്ദിനെ പിടിക്കാനായിട്ടില്ല. അവർക്ക്‌ ഒരു കേട്ടറിവ് മാത്രമായിരുന്നു കരൺചന്ദ്. അയാളുടെ പിന്നിൽ വലിയ ഒരു പട തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ആ വനത്തിനുള്ളിലെ ഗ്രാമവാസികൾ ആ കാട്ടുകള്ളന്മാരെ കുറിച്ചുള്ള വിവരങ്ങൾ ഇരു രാജ്യങ്ങളോടും പറഞ്ഞിട്ടില്ല. കാരണം അവരെ എതിർത്തവരോ അവരുടെ വിവരങ്ങൾ ചോർത്തിയവരോ പിന്നീട് ജീവിച്ചിരുപ്പുണ്ടായിരുന്നില്ല. അത്രക്ക് ഭീകരന്മാർ ആയിരുന്നു അവർ. അതുകൊണ്ട് ആ ഗ്രാമവാസികൾക്ക് അയാൾ എന്നും ഒരു പേടിസ്വപ്നം ആണ്

 

ഭാഗം – 2

 

ഒരുദിവസം ഹരീന്ദ്രരാജ് വിജയപുരത്തേക്ക് പോകാൻ തീരുമാനിച്ചു മന്ത്രി ചന്ദ്രദേവും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഒപ്പം. രാജ്യ സംബന്ധമായുള്ള എന്തോ ചർച്ചക്ക് വേണ്ടി ആയിരുന്നു ആ യാത്ര. പോകുന്ന വഴിക്ക് ആ വലിയ വനമുള്ളതിനാൽ രാജാവ് മന്ത്രിയോട് ചോദിച്ചു

 

ഏയ്‌ മന്ത്രി നമുക്ക് യാത്ര ചെയ്യാനുള്ള കുതിരകളുംആവശ്യമുള്ള ആയുധങ്ങളും തയാറാക്കിയോ?”

 

അതൊക്ക നേരത്തെ തന്നെ തയ്യാറായി കഴിഞ്ഞു പ്രഭോ...

 

നേരം വൈകുന്നതിനു മുൻപേ നമുക്ക് ആ വനം കടക്കണം.

 

എങ്കിൽ നമുക്ക് യാത്ര ആരംഭിക്കാം പ്രഭോ...?”

 

തീർച്ചയായും

 

അവർ ആ യാത്ര ആരംഭിച്ചു.

 

ലക്ഷ്മണപുരത്തെ ജനങ്ങൾ ഇരുവരെയും സന്തോഷത്തോടെ യാത്രയയച്ചു....

 

അങ്ങനെ ചെറിയ കുന്നുകളും നദികളുമൊക്കെ കടന്ന് ഒടുവിൽ അവർ ആ വനത്തിനടുത്തേക്ക് എത്തിച്ചേർന്നു.

 

അവർ ആ ഘോരവനത്തിലേക്ക് പ്രവേശിച്ചു....

വനത്തിനുള്ളിലേക്ക് കടക്കുംതോറും സൂര്യന്റെ കിരണങ്ങൾ പതിയെ പതിയെ കുറഞ്ഞുതുടങ്ങിയിരിക്കുന്നുപല ദിക്കുകളിൽ നിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങളും കേൾക്കുന്നു.....

പക്ഷേ ഇതൊന്നും അവരെ പേടിപ്പെടുത്തിയിരുന്നില്ലഅവർ പൂർണധൈര്യത്തോട് കൂടി മുന്നോട്ട് പോയി. ഏതാണ്ട് കാടിന്റെ ഉള്ളിലായപ്പോൾ മരങ്ങൾ ഒന്നും അധികം ഇല്ലാത്ത തെളിഞ്ഞ ഒരു ഭാഗം അവർ കണ്ടു.

 

പ്രഭോ... നമുക്ക് അൽപനേരം അവിടെ ഒന്ന് വിശ്രമിച്ചാലോ?”

 

ശെരിയാണ്....കുറച്ചു നേരം വിശ്രമിക്കാം. ഇനിയും സമയമുണ്ടല്ലോ.

 

അവർ അവിടേക്ക് നീങ്ങിയതും ഇരുവശത്തും നിന്നും എന്തെക്കെയോ ശബ്ദങ്ങൾ കേട്ടു.

 

അപ്പോൾ മന്ത്രി

 

പ്രഭു... ആ കുറ്റിക്കാട്ടിൽ എന്തോ അനക്കമുണ്ട്. വല്ല മൃഗങ്ങളും ആവാം..

 അദ്ദേഹം പറഞ്ഞു കഴിഞ്ഞതും....പെട്ടന്ന്.

മിന്നൽ വേഗത്തിൽ ഒരു അമ്പ് വന്ന് രാജാവിന്റെ കുതിരയുടെ മേൽ തുളച്ചു കയറി. വേദനകൊണ്ടു പുളഞ്ഞ ആ കുതിരയുടെ മേൽ നിന്നും രാജാവ് താഴേക്ക് വീണുഅദ്ദേഹത്തിന് പരിക്ക് പറ്റി. ശരീരത്തിൽ നിന്നും രക്തം വാർന്ന്, വേദനകൊണ്ട് പുളഞ്ഞ ആ കുതിരയുടെ പ്രാണൻ  ഒടുവിൽ അതിന്റെ ശരീരം വെടിഞ്ഞു.

 

പ്രതീക്ഷിക്കാതെ വന്നയൊരു ആക്രമണമായതുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. പെട്ടന്ന് മന്ത്രിയുടെ കുതിരയുടെയും കാലിൽ മറ്റൊരു അമ്പ് വന്ന് തുളച്ചു കയറി. അദ്ദേഹവും താഴെ വീണു....

 

ഇരുവർക്കും നല്ല പരിക്ക് പറ്റിയതിനാൽ പതിയെ പതിയെ അവരുടെ ബോധം നഷ്ടമായികൊണ്ടിരുന്നു...

 

രാജാവിന്റെ ബോധം നഷ്ടമായതും....

ഇരു വശത്തും നിന്നും കുറച്ചു ആളുകൾ വന്നു.

അവരുടെ മുഖം കറുത്ത ഒരു തുണി ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നുകണ്ണുകൾ മാത്രം പുറത്ത് കാണാംഅവരുടെ കയ്യിൽ കത്തികളുംമറ്റ് ആയുധങ്ങളും ഉണ്ട്....

 

അത് കള്ളന്മാരാണെന്ന് മന്ത്രിക്ക് മനസ്സിലായി

പെട്ടന്ന് മന്ത്രിയുടേയും ബോധം നഷ്ടമായി.

 

ആ വന്നയാളുകൾ ഹരീന്ദ്രരാജിനെയും ചന്ദ്രദേവിനെയും ബന്ധനസ്ഥരാക്കി അവരുടെ ഒരു ചെറിയ കൊള്ളസങ്കേതത്തിലേക്ക്

കൊണ്ടുപോയിതങ്ങളുടെ തലവന്റെ മുൻപിൽ ഹാജരാക്കി. അത് മറ്റാരുമല്ല കരൺചന്ദ് ആയിരുന്നുകരൺചന്ദ് അവരെ തടവിലാക്കി...

 

അവർ രാജാവിനെ പിടികൂടിയതിൽ വേറൊരു ഉദ്ദേശം കൂടി ഉണ്ടാരുന്നു. ലക്ഷ്മണപുരത്ത് ആയിരുന്നല്ലോ ഏറ്റവും വലിയ ഖനി ഉണ്ടായിരുന്നത്. ആ ഖനി എങ്ങനെങ്കിലും അവർക്ക് കൈക്കലാക്കണമായിരുന്നു. ആ സമയമാണ് രാജാവിന്റെയും മന്ത്രിയുടെയും വരവ്. ആ ഖനി അവർക്ക് വിട്ടുകൊടുത്താൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നായിരുന്നു അവരുടെ തീരുമാനംരാജാവിനെ കിട്ടിയതിന്റെ സന്തോഷം അവർ ആഘോഷിച്ചു.

 

ഭാഗം - 3

നേരം വൈകിയിരിക്കുന്നു.
തന്റെ സുഹൃത്തുക്കൾ ഇതുവരെ വിജയദേവപുരത്ത് എത്തിയില്ല. രാജാവായ ആദിത്യനാഥ് വളരെ ദുഖിതനാവുന്നു.

അവർ എത്തിച്ചേരേണ്ട സമയം കഴിഞ്ഞുവല്ലോ... ഒരുപക്ഷേ ഇനിയും അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ? “

ആദിത്യനാഥ് പടത്തലവനായ  സേതുറാമിനെ വിളിച്ചു..

സേതുറാംനമ്മുടെ സുഹൃത്തുക്കൾ ഇതുവരെ എത്തിയില്ല…. അവർക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടായിരിക്കാം ഉടൻ തന്നെ അന്വേഷിക്കൂ....

തീർച്ചയായും അങ്ങുന്നേ... നാമിതാ പുറപ്പെടാൻ തയ്യാറായി കഴിഞ്ഞു.

സേതുറാം തന്റെ പടയാളികളെയും കൂട്ടി അവരെ അന്വേഷിക്കാൻ ആ വനത്തിലേക്ക്പോയി....
ആ വനം മുഴുവൻ അവർ അന്വേഷിച്ചിട്ടും ആരെയും കണ്ടത്താനായില്ല. അവൻ തിരികെ വിജയപുരത്തേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു സൂര്യൻ അസ്തമിച്ചു. വളരെ ക്ഷീണിതരായിരുന്ന സേതുറാമും പടയാളികളും ആ കാട്ടിനുള്ളിൽ ഒരു ഒഴിഞ്ഞ സ്ഥലത്തു വിശ്രമിച്ചു.

കുറച്ചു സമയം കഴിഞ്ഞു,
എവിടെനിന്നോ ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേട്ട് ഒരു പടയാളി എഴുന്നേറ്റു..

സൈന്യാധിപാ... എഴുന്നേൽക്കൂ

സേതുറാം ഉണർന്നു

ആരാണ്, എന്തിനാണ് നമ്മേ ഉണർത്തിയത്...

അങ്ങുന്നേ, അതാ അവിടെനിന്നൊരു കുതിരയുടെ കുളമ്പടി ശബ്ദം കേൾക്കുന്നു

അതേഎല്ലാവരും വേഗം ആയുധങ്ങൾ എടുക്കൂ..

ആ ശബ്ദം അടുത്ത് എത്തി...

ഒരാൾ അവരുടെ മുൻപിലേക്ക് വന്നുപെട്ടു

 

അയാൾ ഒരു കറുത്ത വസ്ത്രം ധരിച്ചിരുന്നു, അരയിൽ ഒരു കത്തിയുമുണ്ട്, കണ്ണുകൾ മാത്രം വെളിയിൽ കാണുംവിധം മുഖവും മറച്ചിട്ടുമുണ്ട്


കരൺചന്ദിന്റെ കൂട്ടത്തിലുള്ള ഒരു കാട്ടുകള്ളനാണ് അത് എന്ന് സേതുറാമിനും കൂട്ടർക്കും മനസ്സിലായി.

പെട്ടന്ന് അയാളുടെ മുൻപിലേക്ക് ഭടന്മാർ ആയുധങ്ങളുമായെത്തിഅയാളെ വളഞ്ഞു.

ആ കാട്ടുകള്ളന് ഒന്നും ചെയ്യാൻ സാധിച്ചില്ല. കാരണം അപ്രതീഷികമായുള്ള ഒരു സംഭവം ആയിരുന്നെല്ലോ അത്

അവർക്ക് വലിയ ഒരു നേട്ടമായിരുന്നു ഉണ്ടായത്. അയാളെ അവർ വിജയദേവപുരത്തേക്ക് കൊണ്ടുപോയി. പക്ഷേ എത്ര ശ്രമിച്ചിട്ടും അയാൾ തങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞില്ല. അയാളെ അവർ ഒരു

മുറിയിൽ അടച്ചിട്ടു, എന്നിട്ട് ചാട്ടവാറിന് അടിച്ചും മറ്റും

അങ്ങനെ ഒരുപാട് ശിക്ഷകൾ അയാൾക്ക് അവർ നൽകി. ഒടുവിൽ അവരുടെ പീഡനങ്ങൾ സഹിക്കാനാവാതെ അയാൾ തങ്ങളുടെ ആ ചെറിയ സങ്കേതം എവിടെയെന്ന് അവരോട് പറയേണ്ടിവന്നു.

 

 

ഭാഗം – 4

 

ഇതേ സമയം ആ കൊള്ളസങ്കേതത്തിൽ….,


രാജാവും മന്ത്രിയും പതിയെ പതിയെ ബോധം വന്നു.

അപ്പോൾ മന്ത്രി


പ്രഭോനമ്മളെ അവർ തടവിലാക്കിയിരിക്കുവാണ്നമ്മൾ ഇനിയും എന്തുചെയ്യും

രാജാവ് ഒന്നും മിണ്ടിയില്ല കാരണം അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ത്‌ ചെയ്യണമെന്ന്.

അവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ മുഴുവൻ കള്ളന്മാർ പിടിച്ചെടുത്തിരുന്നു. പക്ഷേ രാജാവിന്റെ കയ്യിൽ ഒരു ചെറിയ കത്തിയുണ്ടായിരുന്നു.

മന്ത്രി നിരങ്ങി നിരങ്ങി വന്നുരാജാവിന്റെ അരയിൽ നിന്നും ആ കത്തിയെടുത്തു അദ്ദേഹത്തിന്റെ കൈയിലെ കെട്ടഴിച്ചു.

ശേഷം രാജാവ് ആ കത്തി ഉപയോഗിച്ചു മന്ത്രിയുടേയും കയ്യിലെ കെട്ടും അഴിച്ചു.

 

നമുക്ക് ഇവിടുന്ന് എങ്ങനെ രക്ഷപെടാൻ സാധിക്കും പ്രഭു.” മന്ത്രി ചോദിച്ചു

 

രാജാവ് ഒന്ന് ആലോചിച്ചു.

അദ്ദേഹത്തിന് ഒരു പദ്ധതി തോന്നി. പക്ഷേ അത് ജയിക്കുമോ എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

രാജാവ് തന്റെ പദ്ധതി മന്ത്രിയോട് പറഞ്ഞു
കുറച്ചു നേരം കഴിഞ്ഞു ആരോ നടന്നു വരുന്നുണ്ട്.
ആ മുറിയുടെ ഇരുവശങ്ങളിലും ആയുധങ്ങൾ സൂക്ഷിക്കുന്ന പെട്ടികൾ ഉണ്ടായിരുന്നു പക്ഷേ അതിൽ ഒന്നും ആയുധങ്ങൾ ഇല്ല. അവർ രണ്ടുപേരും പെട്ടന്ന് അതിന്റെ പുറകിൽ ഒളിച്ചു.

അവർക്ക് ഭക്ഷണം കൊടുക്കാനായി വന്നയളായിരുന്നു അത്. അയാൾ വന്ന് മുറി തുറന്നു നോക്കിയതും ഞെട്ടിപ്പോയിഅവിടെ രാജാവും മന്ത്രിയും ഉണ്ടായിരുന്നില്ല.
ആയുധം സൂക്ഷിച്ചിരുന്ന പെട്ടിയുടെ പുറകിൽ അവരുണ്ടോ എന്ന് നോക്കാനായി അയാൾ മുറിക്കുള്ളിലേക്ക് കയറി വലതു വശത്തുണ്ടായിരുന്ന പെട്ടിയുടെ അടുക്കലേക്ക് പോയതും, മന്ത്രി പെട്ടന്ന് പുറകിൽ കൂടി വന്ന് അയാളുടെ കഴുത്തിൽ അവിടെ കിടന്ന് ഒരു ചങ്ങല ഉപയോഗിച്ച് മുറുക്കി. രാജാവ് പെട്ടന്ന് ആ പെട്ടിയുടെ പുറകിൽ നിന്നും ചാടിവന്ന് അയാളുടെ നെഞ്ചിൽ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന കത്തി വെച്ച് കുത്തി. അയാൾക്ക് ഒന്ന് അലറി വിളിക്കാൻ പോലും കഴിഞ്ഞില്ല. അങ്ങനെ ആ സങ്കേതത്തിൽ ഉണ്ടായിരുന്ന ഒരുവനെ അവർ വധിച്ചു. അവർ രണ്ടുപേരുംകൂടി അയാളുടെ ശരീരം അവിടുണ്ടായിരുന്ന പെട്ടിക്കകത്താക്കി. അയാളുടെ പക്കലുണ്ടായിരുന്ന ഒരു നല്ല കത്തിയും എടുത്ത് ആ മുറിയിൽ നിന്നും അവർ രണ്ടുപേരും പുറത്തിറങ്ങി. ശേഷം അവർ ആദ്യം ആയുധങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്നത്  എവിടെയെന്ന് കണ്ടത്തി ആ മുറിയിലേക്ക് പോയി. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. എല്ലാവരും അവിടെ ആഘോഷത്തിലായിരുന്നു. അവിടെനിന്നും ഇരുവരും അവർ പിടിച്ചെടുത്ത തങ്ങളുടെ ആയുധങ്ങൾ തിരികെ എടുത്തു. എന്നിട് മുന്നോട്ട് തന്നെ നീങ്ങി. ഒരാൾ അവർക്ക് നേരെ വന്നെങ്കിലും അയാളെ മന്ത്രി തീർത്തു. അവർ അങ്ങനെ പതിയെ ആ ഒളിത്താവളത്തിൽ നിന്നും പുറത്തിറങ്ങി പക്ഷേ അവരുടെ നിർഭാഗ്യമെന്നു പറയെട്ടെ ഒരു കള്ളൻ ഇത് കണ്ടു അയാൾ മറ്റുള്ളവരെ ഈ വിവരം അറിയിക്കാനായി ആകത്തേക്ക് പോയതും. രാജാവും മന്ത്രിയും അടുത്തുള്ള ഒരു പാറയുടെ പുറകിൽ ഒളിച്ചുനിന്നു.

അപ്പോൾ മറ്റുള്ള കള്ളന്മാർ ആയുധങ്ങളുമായി പുറത്തേക്ക് വന്നതും പെട്ടന്നുതന്നെ രാജാവും മന്ത്രിയും കൂടി അവരെ അമ്പെയ്യാൻ തുടങ്ങി. അങ്ങനെ കുറച്ചു നേരത്തെ ആ ചെറിയ യുദ്ധത്തിനൊടുവിൽ ഓരോരുത്തരും താഴെ വീണു. ഇനിയും രണ്ടുപേർ മാത്രം അവർ രാജാവിനും മന്ത്രിക്കും നേരെ അമ്പെയ്യാൻ തുടങ്ങി പെട്ടന്ന് രാജാവ് അവിടെ നിന്നും ഒഴിഞ്ഞുമാറി ആ കള്ളന്മാരുടെ നേരെ വാൾ ഉയർത്തി ചെന്നു ഇരുവരുടെയും തല വെട്ടി. പക്ഷേ പ്രതീക്ഷിക്കാത്തെ ഒരു കാര്യം സംഭവിച്ചു. രാജാവിന്റെ തോളിൽ ഒരു അമ്പ് വന്ന് തുളച്ചു കയറി. അത് ചെയ്തത് മറ്റാരുമല്ല കരൺചന്ദ് ആയിരുന്നു. രാജാവ് താഴേക്ക് വീണു പക്ഷേ രാജാവ് തളർന്നില്ല. രാജാവ് കരൺചന്ദിന്റെ നേർക്ക് തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു. അത് അയാളുടെ കാലിൽ ചെന്ന് തറച്ചു ആയാൾ താഴെ വീണു.

മന്ത്രി അപ്പോൾ അവിടേക്ക് ചെന്ന് തന്റെ രാജാവിനെ ആക്രമിച്ച അയാളുടെ കൈകൾ വെട്ടി മാറ്റി. എന്നിട്ട് ഇങ്ങനെ പറഞ്ഞു

ഞങ്ങൾ നിന്നെ വധിക്കുന്നില്ല. ഈ കൈയില്ലാതെ ഇനീയും നീ കഷ്ടപ്പെട്ട് തന്നെ ജീവിക്കണം. ഇതാണ് ഞങ്ങൾ നിനക്ക് തരുന്ന ശിക്ഷ.

വേദനകൊണ്ടു പുളഞ്ഞ അയാളുടെ ബോധം നഷ്ട്ടമായി.

രാജാവ് ആപ്പോൾ തന്റെ തോളിൽ തറച്ച അമ്പ് വലിച്ചെടുത്തു. അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു. പക്ഷേ അദ്ദേഹത്തിനെ ദൈവം കൈയൊഴിഞ്ഞില്ല ആ സമയത്ത് തന്നെ സേതുറാമും കൂട്ടരും അവിടേക്കെത്തി. ഇരുവരെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ഭാഗം - 5

സേതുറാം ഇരുവരെയും കൊട്ടാരത്തിൽ എത്തിച്ചു.

അവിടെ ഇരുവരെയും ആദിത്യനാഥ് നല്ല രീതിയിൽ തന്നെ പരിചരിച്ചു.

കുറച്ചു നാളുകൾ കഴിഞ്ഞു. രാജാവ് പൂർണ സുഖം പ്രാപിച്ചു. തന്റെ സുഹൃത്തിനോട് എങ്ങനെ നന്ദി പറയണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കരൺചന്ദിന്റെ സാമ്രാജ്യത്തെ ഇല്ലാതാക്കിയ ഹരീന്ദ്രരാജിനെയും മന്ത്രി ചന്ദ്രനാഥിനെയും ആദിത്യനാഥ് ആദരിച്ചു. അപ്പോഴാണ് ഹരീന്ദ്രരാജിന് ഒരു സന്ദേശം ലഭിച്ചത്. അദ്ദേഹത്തിന് ഒരു മകൻ ജനിച്ചിരിക്കുന്നുഹരീന്ദ്രരാജ് വളരെ സന്തുഷ്ടനായിതന്റെ സുഹൃത്ത് ആദിത്യനാഥിനോടും ആ രാജ്യത്തോടും നന്ദി പറഞ്ഞുകൊണ്ട്. ഹരീന്ദ്രരാജും മന്ത്രി ചന്ദ്രനാഥും കൂടി ലക്ഷ്മണപുരത്തേക്ക് യാത്ര തിരിച്ചുഅവരുടെ ഒപ്പം ഒരു സംരക്ഷകരെ പോലെ സേതുറാമും പടയാളികളും ഉണ്ടായിരുന്നു.

തിരികെ ലക്ഷ്മണപുരത്തേക്ക് എത്തിയ രാജാവിന്റെ വരവേൽക്കാൻ ആ രാജ്യത്തെ ജനങ്ങൾ മുഴുവനും ആ കൊട്ടാരത്തിനും ചുറ്റും ഒത്തുകൂടിയിരുന്നു. അവിടുത്തെ ജനങ്ങൾ തങ്ങളുടെ രാജാവിന്റെ തിരിച്ചു വരവ് ഒരു ആഘോഷം തന്നെയാക്കി മാറ്റി.

ഹരീന്ദ്രരാജ് കൊട്ടാരത്തിൽ എത്തി തന്റെ മകനെ കാണാനായി ചെന്നു. ഹരീന്ദ്രരാജ് അവനെ നോക്കികൊണ്ട്‌ പറഞ്ഞു

ഇനിയും നമ്മുടെ ഈ സാമ്രാജ്യത്തിന്റെ അടുത്ത അവകാശി ഇവനായിരിക്കും

അവനെ രാജാവ്  'ഹർഷൻഎന്നുവിളിച്ചു.

അങ്ങനെ ലക്ഷ്മണപുരം എന്ന ആ രാജ്യം പഴയതിനേക്കാൾ ഇരട്ടി സന്തോഷമുള്ള രാജ്യമായി തീർന്നു.

 

ഇതാണ് ഒന്നാമത്തെ അദ്ധ്യായം. കഥ ഇവിടെ അവസാനിക്കുന്നില്ല.

نموذج الاتصال